ഗൊരഖ്പൂർ: ഉത്തർ പ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ കിട്ടാതെ മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 74ആയി.
ഒാക്സിജൻ കിട്ടതെ ഗൊരഖ്പൂർ മെഡിക്കൽ കോളജിൽ കുട്ടികളുടെ കൂട്ടമരണമുണ്ടായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ യു.പി സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെയാണ് വീണ്ടും മരണമുണ്ടായിരിക്കുന്നത്.
എന്നാൽ ആശുപത്രിയിൽ ഒാക്സിജൻ എത്തിച്ചിട്ടുണ്ടെന്നും ദുരന്തം ഒാക്സിജെൻറ ക്ഷാമം മൂലമല്ലെന്നുമാണ് സർക്കാർ നിലപാട്. സംഭവത്തെ കുറിച്ച് ഒൗദ്യോഗിക അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിൽ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. വിഷയം വേണ്ടവിധം സർക്കാർ കൈകാര്യം ചെയ്യുന്നുണ്ടെന്നും പരാതിക്കാർക്ക് ൈഹകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.