ഗ്യാൻവ്യാപി: സർവേ റിപ്പോർട്ടിന് വീണ്ടും സമയം തേടി എ.എസ്.ഐ

വാരാണസി (യു.പി): ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ ശാസ്ത്രീയ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചകൂടി സമയം തേടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ). ഹരജി ജില്ല കോടതി ഇന്ന് പരിഗണിക്കും. ഒടുവിൽ, റിപ്പോർട്ട് നവംബർ 28നകം സമർപ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്. വിദഗ്ധരുടെ വിവരങ്ങൾ ക്രോഡീകരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് എ.എസ്.ഐയുടെ വാദം.

കോടതി ഉത്തരവിനെതുടർന്ന് ആഗസ്റ്റ് നാലു മുതൽ ഗ്യാൻവാപി മസ്ജിദ് വളപ്പിലെ സീൽ ചെയ്ത ഭാഗം ഒഴികെ സർവേ നടത്തിയിരുന്നു. നവംബർ രണ്ടിന് സർവേ പൂർത്തിയാക്കിയതായി എ.എസ്‌.ഐ കോടതിയെ അറിയിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 17 വരെ നേരത്തേ സമയം നൽകിയിരുന്നു. പിന്നീട് 15 ദിവസംകൂടി സമയം ആവശ്യപ്പെട്ടു. തുടർന്ന് നവംബർ 28നകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ജഡ്ജി എ.കെ. വിശ്വേഷ് നിർദേശിച്ചിരുന്നു. 

Tags:    
News Summary - Gyanvapi: ASI seeks more time for survey report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.