തിരുവനന്തപുരം: ഹാരിസൺസ് കേസിൽ ഭൂമി ഏറ്റെടുക്കൽ തടഞ്ഞ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നീക്കം. അപ്പീൽ നൽകാനുള്ള സമയപരിധി മറികടക്കരുതെന്ന് റവന്യൂ വകുപ്പ് നിർദേശം നൽകി. ഹൈകോടതി ഡിവിഷൻെബഞ്ചാണ് 40,000 ത്തോളം ഏക്കർ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുത്ത സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിെൻറ ഉത്തരവ് റദ്ദാക്കിയത്. വൻകിട കമ്പനികളുടെ ഭൂമി ഏറ്റെടുത്ത് ദലിതുകൾക്കും മറ്റും നൽകാൻ സർക്കാറിന് അവകാശമില്ലെന്നാണ് കമ്പനി നൽകിയ ഹരജികളിലെ കോടതി ഉത്തരവ്. അതോടെ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷൽ ഓഫിസർ നൽകിയ 18 ഉത്തരവുകളും റദ്ദായി.
ഹൈകോടി വിധി സംസ്ഥാന സർക്കാറിെൻറ താൽപര്യത്തിന് എതിരായതിനാൽ അപ്പീൽ നൽകാനുള്ള സാധ്യതകൾ പഠിക്കാൻ അഡ്വക്കറ്റ് ജനറൽ ഓഫിസിന് ഈമാസം മൂന്നിന് കത്ത് നൽകിയിരുന്നു. 191 പേജുള്ള വിധിന്യായം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ചാൽ തുടർനടപടി സ്വീകരിക്കും. അതേസമയം, സർക്കാർ ഇക്കാര്യത്തിൽ മറ്റു വഴികളും തേടണമെന്നാണ് ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ അഭിപ്രായം. താലൂക്ക് ലാൻഡ് ബോർഡാണ് ഹാരിസൺസിന് ഭൂമി നൽകിയത്. അതിനാൽ നിവേദിത പി. ഹരൻ മുതൽ രാജമാണിക്യം വരെയുള്ളവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ താലൂക്ക് ലാൻഡ് ബോർഡിെൻറ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാറിന് ആവശ്യപ്പെടാം.
അതിെൻറ വെളിച്ചത്തിൽ സർക്കാർ ഏജൻസികൾക്ക് തീരുമാനവുമെടുക്കാം. വിജിലൻസ് അന്വേഷണങ്ങളിൽ ഹാരിസൺസ് വ്യാജ ആധാരം തയാറാക്കിയെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, ഭൂസംരക്ഷണ നിയവും ഭൂപരിഷ്കരണ നിയമവും ഇടവക ഭൂമി ഏറ്റെടുക്കൽ നിയമവുമെല്ലാം ഹാരിസൺസ് അട്ടിമറിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം ലാൻഡ് ട്രൈബ്യൂണലിന് കൈകാര്യം ചെയ്യാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
സർക്കാർ ഇത്തരം നടപടികളൊന്നും സ്വീകരിക്കാത്തതിനാലാൽ ഹാരിസൺസ് ഭൂമി സർക്കാറിേൻറതാണെന്ന് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ലാൻഡ് ബോർഡ് തീരുമാനമനുസരിച്ച് ഭൂനികുതി അടയ്ക്കുന്നതിെൻറ രേഖകളാണ് അവർ കോടതിയിൽ ഹാജരാക്കിയത്. അതോടെയാണ് സ്പെഷൽ ഓഫിസറുടെ ഉത്തരവ് ചോദ്യം ചെയ്യപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥതയിൽ തർക്കമുണ്ടെങ്കിൽ അത് സിവിൽ കോടതിയാണ് പരിഗണിക്കേണ്ടതെന്നാണ് വിധിയിൽ പറഞ്ഞത്. ഹാരിസൺസിന് ഉടമസ്ഥാവകാശമില്ലെന്നു സ്ഥാപിക്കാവുന്ന രേഖകൾവെച്ച് ഭൂമി തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് റവന്യൂ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.