ഹരിയാനയിൽ ബി.ജെ.പി മന്ത്രിക്കെതിരെ പരാതി നൽകിയ അത്‍ലറ്റിക്സ് പരിശീലകയെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ഹരിയാനയിൽ മന്ത്രിക്കെതിരെ പരാതി നൽകിയ അത്‍ലറ്റിക്സ് പരിശീലകയെ സസ്പെൻഡ് ചെയ്തു. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും നിലവിൽ മന്ത്രിയുമായ സന്ദീപ് സിങ്ങിനെതിരെയാണ് പരാതി. ലൈംഗിക പീഡന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022ൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, സസ്പെൻഡ് ചെയ്യാനുണ്ടായ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജൂനിയർ അത്‍ലറ്റിക്സ് കോച്ചിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യുന്നുവെന്നാണ് പഞ്ച്കുളയിലെ ജില്ലാ സ്പോർട്സ് ഓഫീസർ വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 11നാണ് ഇതുസംബന്ധിച്ച ഉത്തരവ് പരിശീലകക്ക് ലഭിച്ചത്.

മന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നുവെന്ന് വനിത പരിശീലക പറഞ്ഞു. സസ്പെൻഡ് ചെയ്യാനിടയാക്കിയ സാഹചര്യമെന്താണെന്ന് തനിക്ക് അറിയില്ല. ഇത് മറ്റൊരു തരത്തിൽ തന്നെ സമ്മർദത്തിലാക്കാനുള്ള തന്ത്രമാണെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Haryana female coach who filed FIR against minister Sandeep Singh suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.