ലക്നോ: ഉത്തർപ്രദേശിലെ ഹഥ് രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതികളെ ഉടൻ തൂക്കിലേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്മൃതി പറഞ്ഞു.
പെൺകുട്ടിക്കും കുടുംബത്തിനു നീതി ഉറപ്പാക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചെലഫോണില് സംസാരിച്ചിരുന്നു. കേസിനായി ഫാസ്റ്റ് ട്രാക്ക് വിചാരണ കോടതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പു നൽകിയതായും സ്മൃതി അറിയിച്ചു.
സംഭവത്തിൽ കേന്ദ്രമന്ത്രി മൗനം പാലിക്കുന്നുവെന്ന് വിമർശനം ഉയരുന്നതിനിടെയാണ് പ്രതികരണം. നിര്‍ഭയ കൂട്ടബലാത്സംഗം നടന്ന സമയത്ത് സ്മൃതി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.