വാഷിങ്ടൺ: ഹിന്ദുത്വവാദികൾ മുസ്‍ലിംകളെ കൊല്ലാൻ ഇസ്രായേൽ സൈന്യത്തിൽ ചേർന്നെന്ന് കാലിഫോർണിയ യൂനിവേഴ്സിറ്റി പ്രഫസർ. നിയമ പ്രഫസറായ ഡോ. ഖലീദ് അബു അൽ-ഫദിലാണ് ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ഇസ്രായേൽ സൈന്യത്തിൽ ചേർന്നുവെന്ന പ്രസ്താവന നടത്തിയത്.
ഉസുലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബ് ചാനലിൽ ജനുവരി 12ന് നടത്തിയ വെള്ളിയാഴ്ച പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗസ്സയിൽ ഫലസ്തീനികളെ ക്രൂരമായി കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നൽകിയത് ഇസ്രായേൽ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ പട്ടാളക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹിന്ദുത്വവാദികൾ ഇസ്രായേൽ സൈന്യത്തിൽ ചേർന്ന് പോരാടുന്നത് മുസ്‍ലിംകളെ കൊല്ലുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനാണ്. ഫലസ്തീനിൽ ഇസ്രായേൽ ചെയ്യുന്നതിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് ഇന്ത്യയിലെ ഹിന്ദുത്വവാദികൾ. വംശീയ ഉന്മൂലനത്തിന് ഇസ്രായേൽ ഹിന്ദുത്വവാദികൾക്ക് പാഠങ്ങൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. കശ്മീരിലെ മുസ്‍ലിംകളോടും അവർ ഇത് തന്നെയാണ് ചെയ്യാൻ പോകുന്നതെന്നും ഡോ. ഖലീദ് അബു അൽ-ഫദിൽ ആരോപിച്ചു.
ഫലസ്തീൻ ടി.വി ചാനലുകളിൽ ഇസ്രായേൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയാണ്. ഇതുമൂലം മതപരമായ വിശ്വാസം ഫലസ്തീനികൾക്ക് കുറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.