നാഗ്പൂർ: ബി.ജെ.പി നേതാവ് സന ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അമിത് സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സന ഖാനെ 10 ദിവസം മുമ്പാണ് കാണാതായത്. പിന്നീട് മധ്യപ്രദേശിലെ ജബൽപൂരിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത് സാഹു കുറ്റം സമ്മതിച്ചിട്ടുണ്ട്.
ജബൽപൂരിലെ ഖോറ ബസാറിൽ നിന്നാണ് അമിത് സാഹുവിനെയും മറ്റൊരാളെയും നാഗ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയ ശേഷം സാഹു സനയുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. അതിനാൽ മൃതദേഹം പൊലീസിന് കണ്ടെടുക്കാനായില്ല.
ജബൽപൂർ സന്ദർശനത്തിനിടെയാണ് സന ഖാനെ കാണാതായത്. ബിസിനസ് പങ്കാളിയെ കാണാനായിരുന്നു യാത്ര. ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹിയായിരുന്നു സന. ഒരു മാസം മുമ്പ് ജബൽപൂരിലെ കുപ്രസിദ്ധ കുറ്റവാളി പപ്പു ഷാഹു സനയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.