ഹൈദരാബാദ്: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ മോചിപ്പിച്ചു. ഒരു കോടി രൂപ മോ ചനദ്രവ്യം നൽകിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
ഞായറാഴ്ച രാത്രി 11മണിയോടെയാണ് ഗജേന്ദ്ര പരാഖ് എന്നയാള െ നാലംഗ മുഖംമൂടി സംഘം തട്ടികൊണ്ടുപോയത്. തുടർന്ന് ഇയാളെ നഗരത്തിൽ ഒമ്പത് കിലോമീറ്റർ അകലെയുള്ള ഗോഡൗണിലേക്ക് മാറ്റിയ ശേഷം കുടുംബത്തോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പൊലീസിനെ അറിയിച്ചാൽ പരാഖിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ അധികൃതർ അറിയാതെ പണം നൽകി ഇയാളെ മോചിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പരാഖിനെ മോചിപ്പിച്ചത്. കണ്ണിനും കൈകാലുകൾക്കും പരിക്കേറ്റ ഗജേന്ദ്ര പരാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. പരാഖിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികൾ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
സംഭവത്തിന് ശേഷം ജീവഭയത്തിലാണ് കഴിയുന്നതെന്ന് ഗജേന്ദ്ര പരാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ പണം നൽകിയതിനെ കുറിച്ച് കുടുംബം മൗനം പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.