പട്ന: പ്രളയം നാശം വിതച്ച ബിഹാറിൽ ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളുമെത്തിച്ച് വ്യോമസേന. ഹെലികോപ്ടറിൽനിന്ന് ഭക്ഷ്യവസ്തുക്കൾ വെള്ളമിറങ്ങിയ വഴിയിലേക്ക് എറിഞ്ഞുനൽകുന്ന വിഡിയോ വ്യോമസേന സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.
भारतीय वायुसेना ने बिहार के बाढ़ प्रभावित क्षेत्रों में हेलीकॉप्टरों द्वारा राहत एवं बचाव कार्य आज प्रारंभ कर दिया है। आज दरभंगा, पूर्वी चंपारण, मधुबनी एवं गोपालगंज के सुदूर इलाकों में राहत सामग्री पहुंचाई गई। pic.twitter.com/TLL1fF6GgT
— Indian Air Force (@IAF_MCC) July 26, 2020
കുറച്ചുദിവസങ്ങളായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏഴുപേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്തെ 10.6 ലക്ഷം പേരെ പ്രളയം ബാധിച്ചു. ദർബൻഗ, കിഴക്ക് -പടിഞ്ഞാറൻ ചമ്പാരൻ, മധുബനി, ഗോപാൽഗഞ്ച് എന്നിവിടങ്ങളിലാണ് പ്രളയം കനത്തനാശം വിതച്ചത്. ഈ പ്രദേശങ്ങളിലാണ് വ്യോമസേന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
Humanitarian Assistance and Disaster Relief Operations by Indian Air Force will continue in coming days as well. (2/2)#Bihar #BiharFloods #flood #IAF #IndianAirForce pic.twitter.com/l6gCyBmC2z
— Indian Air Force (@IAF_MCC) July 26, 2020
കിഴക്കൻ ചമ്പാരൻ ജില്ലയിൽ പ്രളയമേഖലയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ബോട്ടിെൻറ എൻജിൻ നിന്നുപോയതിനെ തുടർന്ന് ഗന്ധക് നദിയിൽ കുടുങ്ങിയ 35ഓളം പേരെ രക്ഷാസേന രക്ഷപ്പെടുത്തി.
ശനിയാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രളയ സാഹചര്യം വിലയിരുത്തുന്നതിനായി കാബിനറ്റ് മീറ്റിങ് കൂടിയിരുന്നു. കോവിഡ് 19 നൊപ്പം പ്രളയവും നാശം വിതക്കുന്നത് ദുരന്തത്തിെൻറ ആഴം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്ന് മാസ്ക് ഉൾപ്പെടെ ധരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. കൂടാതെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് 6000 രൂപ ഉടൻ വിതരണം ചെയ്യാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.