ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലേറെ രോഗികളുള്ള നാല് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 17,296 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ള പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായി ഏഴു ദിവസം പ്രതിദിനം 14,000ത്തിലധികം ആളുകൾക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുതുതായി 407 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 15,301 ആയി.
മഹാരാഷ്ട്രയാണ് കോവിഡ് അതിരൂക്ഷമായി പിടിച്ചുലച്ച സംസ്ഥാനം. പുതുതായി 50,240 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിക്കുകയും 175 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ വെള്ളിയാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 72,175 ആയി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികൾ 1,52,765 ആയി. ഇതിൽ 65,829 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 3,460 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 2,326 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 77,240 ആയി. 47,091 പേർ രോഗമുക്തി നേടി. 2,492 പേർ മരിച്ചു.
രാജ്യത്ത് മഹാരാഷ്ട്രക്ക് പിന്നാെല കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് തമിഴ്നാട്. 24 മണിക്കൂറിനുള്ളിൽ 3,509 പേർക്ക് രോഗം ബാധിച്ചു. പുതുതായി 45 പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,977 ആയി. ഇതിൽ 911 പേർ മരിച്ചു.
പശ്ചിമബംഗാളിൽ ഒറ്റദിവസംകൊണ്ട് 542 പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ രോഗബാധിതർ 16,190 ആയി. ഇതിൽ10,535 പേർക്ക് രോഗം ഭേദമായി. ഹരിയാനയിൽ ഇതുവരെ 12,884 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 421 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 13 പേർ മരിക്കുകയും ചെയ്തു. ആകെ 211 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.