ന്യൂഡൽഹി: ജീവനക്കാർക്ക് ആശ്വാസമേകി ഇന്ത്യൻ റെയിൽവേയുടെ ഏഴാം ശമ്പള കമീഷൻ. കമീ ഷെൻറ ശിപാർശ നടപ്പാവുന്നതോടെ മാസശമ്പളത്തിൽ പതിനായിരം രൂപയുടെ വർധനവുണ്ടാകും. റെയിൽവേ ഉദ്യോഗസ്ഥർ റെയിൽവേ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് പ്രഖ്യാപനം.
ഇതുമായി ബന്ധപ്പെട്ട ഫയൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് അയച്ചതായാണ് റിപ്പോർട്ട്. വർധന ഉടൻ നടപ്പാവുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ 100 കിലോമീറ്റർ വണ്ടിയോടിക്കുന്ന റെയിൽവേ ഡ്രൈവർക്ക് അലവൻസ് ആയി 235 രൂപയാണ് കിട്ടുന്നത്.
വർധന നിലവിൽവന്നാൽ അത് 525 രൂപയാവും. മറ്റു അലവൻസുകളിൻമേൽ കൂടുതൽ ചർച്ചകൾ യൂനിയനുകളുമായി നടത്തും. ശമ്പളവർധന ആവശ്യപ്പെട്ട് റെയിൽവേ മസ്ദൂർ യൂനിയനുകൾ ഡിസംബർ ഏഴു മുതൽ 10 വരെ നിരാഹാര സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.