കുൽഭൂഷൻ ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തു

ഹേഗ്:  ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷൻ ജാദവിെൻറ വധശിക്ഷക്ക് സ്റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വധശിക്ഷക്ക് സ്റ്റേ അനുവദിച്ചത്. കുൽഭൂഷൻ ജാദവിെൻറ വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.  ഇതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ചാരവൃത്തി ആരോപിച്ചാണ് പാകിസ്താൻ പട്ടാള കോടതി കുൽഭൂഷൻ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.

നേരത്തെ പാകിസ്താൻ ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് ഹൈദർ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുൽഭൂഷൻ ജാദവിന്‍റെ നിരപരാധിത്വം ധരിപ്പിച്ചിരുന്നു. പാകിസ്താൻ കള്ളക്കേസ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. 

കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവെച്ചിരുന്നു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യേഗസ്ഥരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിക്കുകയും ചെയ്തിരുന്നു. 

ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച  ഉഭയകക്ഷി ചർച്ച തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചതിനിടെയാണ് കുൽഭൂഷന് വധശിക്ഷ വിധിച്ചത്.  കഴിഞ്ഞ വർഷമാണ് കൂൽഭൂഷൻ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാകിസ്താൻ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - International Court of Justice stays Kulbhushan Jadhav's hanging in Pakistan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.