ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡിനെതിരായ പോരാട്ടത്തിൽ തന്നെയായിരുന്നുവെന്നും കോൺഗ്രസ് ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്ക് ബി.ജെ.പി പ്രസിഡൻ്റ് ജെ.പി നദ്ദയുടെ കത്ത്.
കോൺഗ്രിസിന്റെ വിമർശനങ്ങൾ കോവിഡിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നദ്ദ ആരോപിച്ചു.
ഈ കത്തെഴുതുന്നത് വലിയ വേദനയോടെയാണ്. കോൺഗ്രസ് പാർട്ടിയും ചില മുഖ്യമന്ത്രിമാരും വാക്സിനെ കുറിച്ച് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
കോവിഡ് വാക്സിൻ ഇന്ത്യ നിർമ്മിച്ചത് ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്ക് വേണ്ടിയല്ല, അത് ഇന്ത്യക്ക് വേണ്ടിയാണ് -നദ്ദ കൂട്ടിച്ചേർത്തു.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വന്‍ ദുരന്തമായി മാറിയെന്നും പ്രധാനമന്ത്രി മോദിയുടെ നിസംഗതയും കഴിവുകേടുമാണ് ഈ സാഹചര്യത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നും കോൺഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.