തനിക്കെതിരായ പരാതി പാര്‍ലമെന്‍റിന് വിടണം –ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി:  തനിക്കെതിരായ കോടതിയലക്ഷ്യ നടപടി നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും സ്വാഭാവികനീതിക്കെതിരാണെന്നും കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി രജിസ്ട്രാര്‍ ജനറല്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഈ വിഷയം അടിയന്തരമായി പാര്‍ലമെന്‍റിനു വിടുകയോ ചീഫ് ജസ്റ്റിസ് ഖെഹാര്‍ വിരമിച്ചശേഷം പരിഗണിക്കുകയോ വേണമെന്ന് ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു. 

ഹൈകോടതി സിറ്റിങ് ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ളെന്ന് കര്‍ണന്‍ തുടര്‍ന്നു. തന്‍െറ ഭാഗം കേള്‍ക്കുകപോലും ചെയ്യാതെ അയച്ച നോട്ടീസ് അംഗീകരിക്കാനാവില്ല. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും മദ്രാസ് ഹൈകോടതി ജഡ്ജിമാര്‍ക്കുമെതിരെ ആരോപണമുന്നയിച്ചതിനാണ് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി സ്വമേധയാ  കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. 

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെയും മദ്രാസ് ഹൈകോടതിയിലെയും വിരമിച്ചവര്‍ അടക്കമുള്ള 20 ജഡ്ജിമാരുടെ പേര് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതാണ് രാജ്യത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരു സിറ്റിങ് ജഡ്ജിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്. ദലിതനായതിനാല്‍ താന്‍ വിവേചനം നേരിടുകയാണെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഈ മാസം 13ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് കര്‍ണനോട് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയില്‍ ഹാജരാകേണ്ടതില്ളെന്നും ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കരുതെന്നും ഉത്തരവിട്ടു. നിലവില്‍ ഏതെങ്കിലും ഒൗദ്യോഗിക ഫയലുകള്‍ കൈയിലുണ്ടെങ്കില്‍ അത് ഹൈകോടതി രജിസ്ട്രിയെ തിരികെ ഏല്‍പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
 

Tags:    
News Summary - Justice Karnan: Contempt notice a violation of natural justice principles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.