ഹിന്ദു പെൺകുട്ടിയോട് സംസാരിച്ച മുസ്‌ലിം യുവാവിനുനേരെ ബജ്റംഗ്ദൾ പ്രവർത്തകരു​ടെ മർദനം

മംഗളൂരു: ബസ് യാത്രക്കിടെ സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് മർദ്ദനം. മുഹമ്മദ് സഹിർ(22)സംസാരിച്ച പെൺകുട്ടി ഹിന്ദു ആയതാണ് മർദിക്കാനിടയായത്.സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തു.

സംഭവം സംബന്ധിച്ച് പൊലീസിന് മർദനമേറ്റ യുവാവ് നൽകിയ മൊഴിയിൽ പറയുന്നത്: മുഹമ്മദ് സഹിർ ബസിൽ സഞ്ചരിക്കുന്നതിനിടെ പെൺ സുഹൃത്തിനെ കണ്ട് അവരുടെ സീറ്റിൽ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെൺകുട്ടി ബെൽത്തങ്ങാടിയിൽ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരിൽ ചിലർ വിവരം വാട്സ്ആപ് ഗ്രൂപ്പുകളിൽ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത ഉജ്റയിൽ എത്തിയപ്പോൾ ആൾക്കൂട്ടം ഇരച്ചു കയറി സഹിറിനെ വലിച്ചിട്ട് മർദിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്ന് പൊലീസ് മൊഴിയെടുത്തു.പരാതിയനുസരിച്ച് ബജ്റംഗ്ദൾ പ്രവർത്തകരായ നിതേഷ്, സചിൻ, ദിനേശ്, അവിനാഷ് എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Tags:    
News Summary - Karnataka: Muslim youth assaulted for talking to Hindu girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.