ന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ പുതിയ രാഷ്ട്രീയയുദ്ധമുഖം തുറക്കാൻ സി.പി.എം. കശ്മീർപ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാൻ ദേശീയതലത്തിൽ മുന്നിട്ടിറങ്ങാൻ കഴിഞ്ഞദിവസം സമാപിച്ച പി.ബിയിൽ ധാരണയായി. ജനാധിപത്യ, മതേതര പാർട്ടികളുടെ സഹകരണത്തോടെ അഭിപ്രായ രൂപവത്കരണത്തിനാണ് നീക്കം. ‘കശ്മീർ: മുന്നോേട്ടക്കുള്ള വഴി’എന്ന പ്രതിപാദ്യവിഷയംതന്നെ ഇതിനായി പി.ബി തീരുമാനിച്ചു. ഹിന്ദുത്വവർഗീയത, മൂന്നുവർഷത്തെ ഭരണപരാജയം, തൊഴിലില്ലായ്മ, കാർഷികതകർച്ച, കർഷകസമരം, ഗോസംരക്ഷണം, കന്നുകാലി വിജ്ഞാപനം തുടങ്ങിയ വിഷയങ്ങളിൽ ആർ.എസ്.എസും ബി.ജെ.പിയുമായി നേർക്കുനേർ കോർക്കുകയാണ് സി.പി.എം.
കശ്മീരിൽ കേന്ദ്രസർക്കാർ ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെെട്ടന്നാണ് നേതൃത്വത്തിെൻറ വിലയിരുത്തൽ. കശ്മീർവിഷയത്തിൽ രാഷ്ട്രീയപരിഹാരം കാണണമെന്ന നിലപാടുള്ള രാഷ്ട്രീയപാർട്ടികൾ, ഗ്രൂപ്പുകൾ, ബുദ്ധിജീവികൾ, അക്കാദമിക വിദഗ്ധർ, കശ്മീരിൽ നിന്നുള്ള സമാനചിന്താഗതിക്കാർ എന്നിവരുമായി ചർച്ച നടത്തും. ഇതിന് ദേശീയ കൺവെൻഷൻ വിളിച്ചേക്കും.
പാർട്ടി മുഖപത്രമായ പീപ്ൾസ് ഡെമോക്രസിയിൽ കരസേനമേധാവിയെ വിമർശിച്ചുള്ള മുഖപ്രസംഗത്തിനെതിരെയായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമണം. പ്രതിഷേധിക്കുന്ന കശ്മീരിജനതയെ ആയുധം ഉപയോഗിച്ച് അടിച്ചമർത്തണമെന്ന മോദിസർക്കാറിെൻറ കാഴ്ചപ്പാടാണ് ജനറൽ റാവത്തിന് എന്നായിരുന്നു മുഖ്യപത്രാധിപർ പ്രകാശ് കാരാട്ടിെൻറ വിമർശനം. ഇതിെൻറപേരിൽ വ്യാഴാഴ്ച എ.കെ.ജി ഭവനിൽ കയറി ഹിന്ദുസേനപ്രവർത്തകർ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈേയറ്റം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.