കഠ്വ കേസ് സാക്ഷിക്ക് പീഡനം: സുപ്രീംകോടതി ജമ്മു-കശ്‌മീർ സർക്കാരിനോട് വിശദീകരണം തേടി

ന്യൂഡൽഹി: കഠ്വ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന സാക്ഷി താലിബ് ഹുസൈനെ പൊലീസ് വ്യാജ ബലാത്സംഗക്കേസ് ചുമത്തി പീഡിപ്പിക്കുകയാണെന്ന ആരോപണത്തിൽ സുപ്രീംകോടതി ജമ്മു- കശ്മീർ സർക്കാറിനോട് വിശദീകരണം തേടി. 

ഈ മാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈന്റെ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. അതേ സമയം പൊലീസ് പീഡനത്തിൽ നിന്ന് ത്വാലിബിന് സംരക്ഷണം നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയാറായില്ല. നിയമ വിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹരജി ഉചിതമല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

താലിബ് ഹുസൈെൻറ അടുത്ത ബന്ധുവാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആണ് ഹരജിക്കാരനു വേണ്ടി ഹാജരായത്. 

Tags:    
News Summary - Kathua rape case: SC seeks Jammu and Kashmir govt.'s response on habeas corpus plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.