കൊൽക്കത്തയിലെ ബലാത്സംഗ കൊല: വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി ​വനിത നേതാവിന് നോട്ടീസ്

കൊൽക്കത്ത: ആർ.കെകർ ആശുപത്രിയിൽ​ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർമാർക്കും ബി.ജെ.പി നേതാക്കൾക്കും നോട്ടീസ്. ഡോക്ടർമാരായ ഡോ.കുനാൽ സർക്കാർ, ഡോ.സുബർണ ഗോസ്വാമി, ബി.ജെ.പി നേതാവും മുൻ എം.പിയുമായ ലോകേത് ചാറ്റർജി എന്നിവർക്കാണ് നോട്ടീസ്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യാജ വിവരങ്ങൾ പങ്കുവെച്ചതിനാണ് ഡോ.സർക്കാറിനും ഡോ.ഗോസ്വാമിക്കും നോട്ടീസ് നൽകിയത്.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തനിക്ക് ലഭിച്ചുവെന്നും ഇതുപ്രകാരം പെൺകുട്ടിയുടെ ശരീരത്തിൽ 150 എം.ജി പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് ഗോസ്വാമി പറഞ്ഞത്. ഇത് കൂട്ടബലാത്സംഗത്തിലേക്കുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഡോക്ടർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം വ്യാജ വിവരങ്ങളാണെന്നാണ് പൊലീസ് നിലപാട്.

ഇരയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനാണ് ബി.ജെ.പി മുൻ എം.പി ലോകേത് ചാറ്റർജിക്കെതിരെ കേസെടുത്തത്. ഇരയുടെ പേരും വിവരങ്ങളും ലോകേത് ചാറ്റർജി വെളിപ്പെടുത്തിയത് കേസിനെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Kolkata rape-murder: Bengal BJP leader, top doctors summoned over 'fake news'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.