ബംഗളൂരു: ചാമരാജനഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിലെ വി ഷബാധയേറ്റ് 15 പേർ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. എം.എം. ഹിൽസിലെ സാലൂർ മഠത്തിലെ സന്യാസി ഇമ്മാഡി മഹാദേവസ്വാമ ി, സുൽവഡിക്ക് സമീപമുള്ള നാഗർകോവിൽ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്ര മാനേജർ മാതേഷ്, ഭാര ്യ അംബിക എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്ര ഭരണസമിതിയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിന്നി രുന്നുവെന്നും ഇതാണ് പ്രസാദത്തിൽ വിഷം കലക്കുന്നതിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി.
ട്രസ്റ്റ് തലവനായ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിർദേശപ്രകാരം താനാണ് പ്രസാദത്തിൽ വിഷം കലക്കിയതെന്ന് ദൊഡ്ഡയ്യ പൊലീസിന് കുറ്റസമ്മത മൊഴി നൽകി. ഭരണസമിതിയിൽ തങ്ങൾക്ക് എതിരു നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ മഹാദേവ സ്വാമിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും നടത്തിയ ഗൂഢാലോചനയാണ് ദുരന്തത്തിന് കാരണമായതെന്ന് ഐ.ജി പറഞ്ഞു.
മഹാദേവസ്വാമിയുടെ അനുയായി മാതേഷും ഭാര്യ അംബികയും ചേർന്നാണ് കീടനാശിനി ദൊഡ്ഡയ്യക്ക് കൈമാറി. സംഭവദിവസം, ക്ഷേത്ര ചടങ്ങിനിടെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി അടുക്കളയിലെ അടുപ്പിലെ തിളച്ചുകൊണ്ടിരിക്കുന്ന അരിയിൽ വിഷം കലക്കുകയായിരുന്നു.
പ്രസാദം കഴിച്ച് അവശനിലയിലായ എല്ലാവരിൽനിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. അവശത നടിച്ച് ചികിത്സക്കെത്തിയ ദൊഡ്ഡയിൽനിന്നും ശേഖരിച്ച സാമ്പിളിൽ വിഷാംശമായ ഒാർഗനോഫോസ്ഫേറ്റ് ഇല്ലെന്ന് കണ്ടെത്തി. ഇൗ വിവരം ഡോക്ടർമാർ െപാലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്.
ദൊഡ്ഡയെ സംഭവം നടന്ന അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോപുര നിർമാണവുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങിനുശേഷം ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 80ലധികം പേർ ഭക്ഷ്യവിഷബാധയെതുടർന്ന് ആശുപത്രിയിലാകുന്നത്. ഒമ്പത് പുരുഷന്മാരും ഒരു പെൺകുട്ടി ഉൾപ്പെടെ ആറു സ്ത്രീകളുമാണ് സംഭവത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.