മുംബൈ: ലോക്ക്ഡൗൺ ലംഘിച്ച മൂന്നുപേരെ ഏത്തമിടീപ്പിച്ച് വിവാദം സൃഷ്ടിച്ച കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയെ ക വച്ചുവെക്കുന്ന പൊലീസ്മുറയുമായി ഉത്തരേന്ത്യ. തവളച്ചാട്ടം, നിലത്ത് കിടന്ന് പാമ്പിനെ പോലെ ഇഴഞ്ഞുപോകൽ, സ ൈക്കിൾ തലയിലേറ്റി ഏത്തമിട്ട് നടക്കൽ തുടങ്ങിയ പ്രാകൃതരീതികൾക്കാണ് അവിടെ പുറത്തിറങ്ങുന്നവരെ പൊലീസ് വിധേ യമാക്കുന്നത്.
സാധനം വാങ്ങാൻ ൈസക്കിളിൽ പുറത്തിറങ്ങിയ രണ്ടുപേരോട് സൈക്കിൾ കൈകളിൽ ഉയർത്തിപ്പിടിച്ച് ഏത്തമിട്ട് പോകാനാണ് പൊലീസ് പറയുന്നത്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒരുപൊലീസുകാരൻ ആംഗ്യം കാണിച്ചുകൊടുക്കുന്നുമുണ്ട്. പൊലീസുകാർ തന്നെയാണ് ഇത് മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചതെന്നാണ് സൂചന.
നടന്നുപോകവേ പിടിയിലായ രണ്ടുപേേരാട് നിലത്തുകിടക്കാനാണ് മറ്റൊരു വിഡിയോയിൽ പൊലീസ് കൽപിക്കുന്നത്. കിടന്നശേഷം ഇഴഞ്ഞ് പോകാൻ ആവശ്യപ്പെടുകയും അടിക്കുകയും ചെയ്യുന്നുണ്ട്. വഴിയോരത്തെ മരത്തിൽ കൈകാലുകൾ കൊളുത്തിയിട്ട് തൂങ്ങിക്കിടക്കലാണ് മറ്റൊരു യുവാവിന് വിധിച്ച ‘ശിക്ഷ’.
യതീഷ് ചന്ദ്രയുടെ ഈ ഉത്തരേന്ത്യൻ വേർഷനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലോക്ക്ഡൗൺ ലംഘകരെ നിയമപ്രകാരം ശിക്ഷിക്കുന്നതിന് പകരം ഇത്തരം പ്രാകൃതമുറകൾക്ക് വിധേയമാക്കുന്നത് ശരിയെല്ലന്നാണ് ഏറെ പേരും അഭിപ്രായപ്പെടുന്നത്. അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് ഇതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കൊറോണയുടെ സമൂഹവ്യാപനം തടയാൻ ഇത്തരം കടന്ന കൈ പ്രയോഗം വേണമെന്ന അഭിപ്രായവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.
യതീഷ്ചന്ദ്രയുടെ നടപടി നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.