ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി കുപ്രസിദ്ധിനേടിയ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ ഹോട്ടലിൽനിന്ന് പെൺകുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിനടുത്ത ദാൽഗേറ്റിലെ ‘ദ ഗ്രാൻറ് മമത’ ഹോട്ടലിലാണ് സംഭവം. അനാശാസ്യം ആരോപിച്ച് നാട്ടുകാർ പിടികൂടിയ ഇദ്ദേഹത്തെ പൊലീെസത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെൺകുട്ടിയും മറ്റൊരാളും സഹിതം ഹോട്ടലിലെത്തിയ െഗാഗോയ് ഹോട്ടൽ ജീവനക്കാരുമായി ബഹളംവെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഹോട്ടലിൽ തടിച്ചുകൂടുകയും പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ആളെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് കേസെടുത്ത് ഗൊഗോയിയെ വിട്ടയച്ചു. ബുദ്ഗാം ഗ്രാമത്തിലെ സമീർ അഹ്മദ് എന്നയാളുടെ കൂടെ ഹോട്ടലിലെത്തിയ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും കേസ് നീതിപൂർവം അന്വേഷിക്കുമെന്നും ശ്രീനഗർ പൊലീസ് ഇൻസ്പെക്ടർ ജനറൽ എസ്.പി. പാണി പറഞ്ഞു.
2017 ഏപ്രിലിൽ നാട്ടുകാരുടെ കല്ലേറിനെ പ്രതിരോധിക്കാൻ ബുദ്ഗാമിലെ ഖാന്‍സാഹിബ് സ്വദേശി ഫാറൂഖ് അഹ്മദ് ധര് എന്ന യുവാവിനെ സേനാവാഹനത്തിനു മുന്നില്‍ ഗൊഗോയിയുടെ ഉത്തരവനുസരിച്ച് കെട്ടിയിട്ടതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൈന്യത്തിെൻറ നടപടി വൻ വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ക്ലീൻചിറ്റ് നൽകി ഇദ്ദേഹത്തെ സൈന്യം ആദരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.