ഏഴും പത്തും വയസുള്ള രണ്ട് മരുമക്കളെ അടിച്ചുകൊന്ന് ഇളയച്ഛൻ പൊലീസിന് കീഴടങ്ങി

ഹൈദരാബാദ്: ഏഴും പത്തും വയസുള്ള സഹോദരന്മാരായ മരുമക്കളെ മർദിച്ചുകൊന്ന് ഇളയച്ഛൻ പൊലീസിന് കീഴടങ്ങി. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. പാർഥിവ് സഹസാവത്, റോഹൻ അശ്വിൻ എന്നീ ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

രണ്ടുപേരെയും ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ചെറിയ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂത്ത കുട്ടി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

കുട്ടികളുടെ അമ്മയുടെ അനിയത്തിയുടെ ഭർത്താവായ ശ്രീനിവാസ റാവു ക്രൂരമായി കുട്ടികളെ മർദ്ദിക്കുകയായിരുന്നു. അമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടികൾ.

കുട്ടികളുടെ മാതാപിതാക്കളായ കോടേശ്വര റാവുവും ഉമാദേവിയും മുത്തശ്ശിയുടെ സമീപത്ത് മക്കളെ നിർത്തി കൂലിവേലക്ക് പോയ സമയത്താണ് സംഭവമുണ്ടായത്.

കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വീടിനകത്തുകൊണ്ടുപോയി മരക്കഷണം കൊണ്ട് ശ്രീനിവാസ റാവു അടിക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാൽ, ഇവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന സ്വന്തം മകനെ ഇയാൾ മർദിച്ചിട്ടില്ല.

ശ്രീനിവാസ റാവുവിനെ ഭാര്യവീട്ടുകാർ പരിഗണിക്കുന്നില്ല എന്ന തോന്നലിൽ, അപമാനത്തിന് പകരം വീട്ടാൻ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് എസ്.ഐ സൂര്യ നാരായണ പറഞ്ഞു. ആശുപത്രിയിൽ എത്തിയ ശ്രീനിവാസ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Man Allegedly Kills His 2 Nephews, Surrenders To Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.