ശ്രീനഗർ: ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ സംഘടനകളിൽപെട്ട മൂന്ന് ഭീകരരെ കശ്മീരിൽ അറസ്റ്റ് ചെയ്തു. വ്യക്തികൾക്ക് സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട പൊലീസുകാരുടെ ആയുധം തട്ടിയെടുക്കാനിറങ്ങിയതാണിവർ.
ക്വാസികുണ്ഡ് മേഖലയിൽ വെടിയുതിർത്ത ഇവരെ നാട്ടുകാർ സംഘടിച്ച് ബഹളംവെച്ച് ഒാടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചെക്പോയൻറുകളിൽ പരിശോധന നടത്തിയ പൊലീസും സൈന്യവും സി.ആർ.പി.എഫും ചേർന്ന സംയുക്ത സംഘമാണ് ഭീകരരെ പിടികൂടിയത്. ഖുർഷിദ് അഹ്മദ് ധർ, ഹാസിഖ് റാത്തർ എന്നിവരാണ് അറസ്റ്റിലായത്. മോേട്ടാർ സൈക്കിളിൽ എത്തിയ ഇവരിൽനിന്ന് കൈതോക്കും ഗ്രനേഡും പിടിച്ചെടുത്തു.
ഭീകരർക്ക് വിവരങ്ങൾ കൈമാറുന്ന റമീസ് യാറ്റുവാണ് പിടിയിലായ മറ്റൊരാൾ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തിയെന്ന് െഎ.ജി മുനീർ ഖാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.