ഇട്ടനഗർ: അരുണാചൽപ്രദേശിൽ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൈന്യം ഗ്രാമീണനെ വെടിവെച്ചുകൊന്നു. പ്രദേശത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നെത്തിയ സൈനികരാണ് ബുധനാഴ്ച രാത്രിയിൽ ആളുമാറി വെടിയുതിർത്തത്. തിങ്ടു ഞെമു എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സംശയാസ്പദമായ രീതിയിൽ സൈനികർക്കുനേരെ നീങ്ങുകയായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് വക്താവ് കേണൽ ചിരഞ്ജത്ത് കോൺവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.