ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വെള്ളിയാഴ്ച മൂന്നുവർഷം പൂർത്തിയാക്കുന്നു. സർക്കാറിെൻറ പ്രവർത്തനനേട്ടങ്ങൾ വിവരിക്കുന്ന മാരത്തൺ പത്രസമ്മേളനങ്ങളാണ് ഏതാനുംദിവസമായി ഒാരോ വകുപ്പിെൻറയും മന്ത്രിമാർ നടത്തിവരുന്നത്. എന്നാൽ, രാജ്യത്തെ അധോഗതിയിലെത്തിച്ച മൂന്നുവർഷങ്ങളാണ് കടന്നുപോയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
അസഹിഷ്ണുതയും വസ്തുതകൾ വളച്ചൊടിക്കുന്ന വായ്ത്താരിയും നിറഞ്ഞ മൂന്നു വർഷങ്ങളാണ് കഴിഞ്ഞുപോയതെന്നും ദുഃസ്ഥിതിയിലായ സാമ്പത്തികരംഗത്തെക്കുറിച്ച് കേന്ദ്രം ധവളപത്രം ഇറക്കണമെന്നും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു. ഒരു മനുഷ്യനെ വിഗ്രഹമാക്കി മാറ്റാൻ ഖജനാവ് കൊള്ളയടിക്കുന്നതിെൻറ ആഘോഷങ്ങളാണ് നടക്കുന്നതെന്ന് പാർട്ടിനേതാവ് ആനന്ദ് ശർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോഴത്തെയും പഴയതുമായ രീതി അവലംബിച്ച് കഴിഞ്ഞ 10 വർഷത്തെ മൊത്ത ആഭ്യന്തരഉൽപാദനവളർച്ചയുടെ വിവരം പ്രസിദ്ധപ്പെടുത്താൻ ആനന്ദ് ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരെ വെല്ലുവിളിച്ചു. വളച്ചൊടിച്ച സത്യം അപ്പോൾ പുറത്തുവരും. ഒാരോവർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിട്ട് എന്തായെന്ന് ആനന്ദ് ശർമ ചോദിച്ചു. ജോലി കിട്ടിയവരുടെ പേരും വിലാസവും പ്രസിദ്ധപ്പെടുത്തണം.
ആഭ്യന്തരസുരക്ഷ വലിയവെല്ലുവിളി ഉയർത്തുന്നു. നയതന്ത്രത്തെ പടമെടുപ്പ് അവസരമാക്കിമാറ്റിയ പ്രധാനമന്ത്രിയാണ് മോദി. മോദിയുടെ പാകിസ്താൻ നയം വലിയൊരു നയതന്ത്രദുരന്തമാണ്. പാകിസ്താെൻറ കാര്യത്തിൽ വ്യക്തമായ കർമപരിപാടിയില്ല. യുദ്ധത്തിെൻറ ഉന്മാദം സൃഷ്ടിക്കപ്പെടുകയാണ്. ബിരിയാണി നയതന്ത്രം എവിടെപ്പോയെന്ന് ആനന്ദ് ശർമ ചോദിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു ദുഃസ്ഥിതി കശ്മീർ നേരിട്ടിട്ടില്ല.
രാഷ്ട്രീയഎതിരാളികളെ അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മൂന്നാം വാർഷികം പ്രമാണിച്ച് സർക്കാറിനുള്ള കുറ്റപത്രപക്ഷാചരണം ആചരിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു. എന്നാൽ, 70 വർഷത്തിനിടയിൽ ചെയ്യാൻ കഴിയാത്തതാണ് മൂന്നുവർഷം കൊണ്ട് മോദിസർക്കാർ ചെയ്തതെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അവകാശപ്പെട്ടു. മൂന്നു വർഷത്തിനിെട 106 പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു.
15 ദിവസത്തിലൊരിക്കൽ എന്ന കണക്കിൽ പുതിയപദ്ധതി കൊണ്ടുവരുന്നുണ്ട്. 16 കോടി കുടുംബങ്ങൾക്ക് ശൗചാലയമില്ലാത്ത സ്ഥിതിയാണ് രാജ്യത്ത്. അത് ആരുടെ ഭരണപ്പിഴവാണെന്ന് അമിത് ഷാ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.