മെയ്ൻപൂരി: നീണ്ട 25 വർഷങ്ങൾക്ക് ശേഷം സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവ തിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകർക്കാനുള്ള ശ്രമങ്ങളുെട ഭാഗമായി ആരംഭിച്ച എസ്.പി -ബി.എസ്.പി സഖ്യത്തിൻെറ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. ഇന്ന് യു.പിയിലെ മെയ്ൻപൂരിലാണ് റാലി നടക്കുക.
1995 ൽ എസ്.പി -ബി.എസ്.പി സഖ്യം തകർന്നതോടെ മായാവതിയും മുലായം സിങ്ങും കടുത്ത ശത്രുതയിലായിരുന്നു. അന്ന് സഖ്യം വിട്ട് ബി.ജെ.പിയിൽ ചേർന്ന മായാവതി ഇന്ന് ബി.െജ.പിക്കെതിരെ എസ്.പിയുമായി സഖ്യം ചേർന്നിരിക്കുന്നുവെന്നതാണ് വസ്തുത.
മുലായം സിങ് യാദവാണ് മെയ്ൻപുരിൽ നിന്ന് മത്സരിക്കുന്നത്. ദിയോബന്ദിലും ബാദ്വനിലും ആഗ്രയിലും സഖ്യം നടത്തിയ സംയുക്ത റാലിയിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ മുലായം സിങ് വിട്ടു നിന്നിരുന്നു. മുലായം സിങ്ങിനെ കൂടാതെ അഖിലേഷ് യാദവും, മായാവതിയും രാഷ്ട്രീയ ലോക് ദൾ അധ്യക്ഷൻ അജിത് സിങ്ങും റാലിയെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.