ന്യൂഡൽഹി: നമോ ടി.വി നിയമവിരുദ്ധമായി സംപ്രേഷണം നടത്തിയോ എന്ന കാര്യത്തിൽ വിശദീക രണം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ ത്തോട് ആവശ്യപ്പെട്ടു.
ചാനലിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങ ളും കമീഷൻ ആരാഞ്ഞു. കോൺഗ്രസും ആം ആദ്മി പാർട്ടിയും സമർപ്പിച്ച പരാതിയിലാണ് കമീഷൻ നടപടി.
പ്രധാനമന്ത്രിയുടെയും ബി.ജെ.പി നേതാക്കളുടെയും അഭിമുഖങ്ങളാണ് ചാനലുകൾ കാണിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി ചാനൽ പ്രവർത്തിപ്പിക്കുന്നത് മാതൃകാപെരുമാറ്റത്തിെൻറ ലംഘനമാകില്ലേ എന്ന് ആം ആദ്മി പാർട്ടി ദിവസങ്ങൾക്കുമുമ്പ് നൽകിയ പരാതിയിൽ കമീഷനോട് ചോദിച്ചിരുന്നു. ഇത്തരമൊരു ചാനൽ തുടങ്ങുന്നതിനുമുമ്പ് ബി.ജെ.പി അനുമതി തേടിയിരുന്നോ എന്ന ചോദ്യവും പരാതിയിൽ ആപ് ഉന്നയിച്ചു.
സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് സാക്ഷ്യപത്രം നൽകുന്ന ‘മീഡിയ സർട്ടിഫിക്കറ്റ് കമ്മിറ്റി’യുടെ അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നും ആപ് ആരാഞ്ഞിരുന്നു.
അതേസമയം, ദൂരദർശെന ദുരുപയോഗം ചെയ്താണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ നമോ ചാനൽ കാണിക്കുന്നതെന്ന് കോൺഗ്രസ് പരാതിയിൽ ബോധിപ്പിച്ചു. മോദിയുടെ ‘മേം ഭി ചൗക്കീദാർ’ പരിപാടി തത്സമയം കാണിക്കുന്നതും കോൺഗ്രസ് േചാദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.