സർദാർ പേട്ടലാണ് കശ്മീരിനെ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ചരിത്രം മറ്റൊന്നായേനെ-ജിതേന്ദ്രസിങ്

ഗുവാഹത്തി: ജമ്മു കശ്മീരിനെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സർദാർ വല്ലഭായ് പേട്ടലിനെ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യൻ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ആഭ്യന്തര മന്ത്രിയായിരുന്നിട്ടും കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ ഭരണം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും സിങ് പറഞ്ഞു. 

ജമ്മു കശ്മീരിെൻറ ഭാഗങ്ങൾ ഇന്ന് പാക്സ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. തനിക്കാണ് കശ്മീരിനെ മറ്റാരേക്കാളും അറിയാവുന്നതെന്ന നെഹ്റുവിെൻറ വിശ്വാസമായിരുന്നു ഇതിനു കാരണം.

അതിനാൽ നെഹ്റു തെൻറ ആഭ്യന്തര മന്ത്രിയെ പോലും കശ്മീർ ൈകകാര്യം െചയ്യാൻ അനുവദിച്ചില്ലെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു. നെഹ്റുവിന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ലയുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതിനാൽ നെഹ്റു പക്ഷപാതപരമായാണ് കശ്മീർ വിഷയം കൈകാര്യം ചെയ്തതെന്നും ജിതേന്ദ്ര സിങ് ആരോപിച്ചു.

സർദാർ വല്ലഭായ് പേട്ടൽ ഹൈദരാബാദ് ഇന്ത്യക്ക് ലഭിക്കാനായി കശ്മീർ പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നെന്ന മുതിർന്ന കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസിെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - ndian history would have been different if Sardar Patel handled J-K: Jitendra Singh-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.