കാഠ്മണ്ഡു: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡലിനെ എയർ ആംബുലൻസിൽ ഡൽഹി എയിംസിലേക്ക് മാറ്റി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുന്നത്.
78കാരനായ പൗഡലിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച ടി.യു ടീച്ചിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിൽ നെഞ്ചിന് അണുബാധയേറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ 10.30ഓടെ അടിയന്തരമായി എയർ ആംബുലൻസിൽ ഡൽഹി എയിംസിലേക്ക് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് കിരൺ പൊക്രേൽ പറഞ്ഞു.
മകൻ ചിന്തൻ പൗഡലും കൂടെയുണ്ട്. പ്രധാനമന്ത്രി പുഷ്പ കുമാർ ദഹൽ, ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പൂർണ ബഹാദൂർ ഖദ്ക തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചു. ഏപ്രിൽ ഒന്നിന് വയറിന് അസ്വസ്ഥത അനുഭവപ്പെട്ട പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.