ന്യൂഡൽഹി: യഥാസമയം അതിവേഗത്തിൽ നീതി ലഭ്യമാക്കുന്നത് വൈകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിയമവാഴ്ചയെ വിനാശകരമായി ബാധിക്കുമെന്ന് സുപ്രീംകോടതി. സാധുവായ ന്യായീകരണമില്ലാതെ നടപടിക്രമങ്ങൾ വൈകിപ്പിക്കാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
പൗരന്മാരുടെ വിശ്വാസത്തിനു മുകളിലാണ് നീതി നിർവഹണമെന്നതിനാൽ ഈ വിശ്വാസം തകർക്കുന്നതൊന്നും വിദൂരമായിപോലും ചെയ്യരുത്. കുറ്റാരോപിതർക്കും വിശാലാർഥത്തിൽ സമൂഹത്തിനും യഥാസമയത്ത് നീതി ലഭ്യമാകുമെന്ന പ്രതീക്ഷ പുലർത്താനുള്ള അവകാശമുണ്ട്- പരമോന്നത കോടതി നിരീക്ഷിച്ചു. 2013ൽ പ്രഥമാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച കേസിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് 2021ൽ മദ്രാസ് ഹൈകോടതി മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.