ബി.ജെ.പിയെ നേരിടാൻ കോൺഗ്രസില്ലാതെ മൂന്നാം മുന്നണി; കൂടിക്കാഴ്ച നടത്തി അഖിലേഷും മമതയും

കൊൽക്കത്ത: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കൂടിക്കാഴ്ച നടത്തി. എസ്.പിയുടെ രണ്ട് ദിവസത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പ​ങ്കെടുക്കാനാണ് അഖിലേഷ് കൊൽക്കത്തയിലെത്തിയത്. 2024 തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാത്ത മൂന്നാം മുന്നണിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.

ഇതിനെ നിങ്ങൾക്ക് വേണമെങ്കിൽ സഖ്യമെന്ന് വിളിക്കാം. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലുള്ള ഏതെങ്കിലുമൊന്ന് ഉയർന്ന് വരും. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ, മൂന്നാം മുന്നണി സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്ത് വന്നിട്ടില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് ഒറ്റക്ക് നേരിടുമെന്ന് തൃണമൂൽ കോൺഗ്രസ് സുദീപ് ബ​ന്ദോപാധ്യായ പറഞ്ഞു. എന്നാൽ, സമാനനിലപാടുള്ള മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. ഇതിന്റെ ഭാഗമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തും.

ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കുന്നതിനുള്ള പദ്ധതിയായിരിക്കും ചർച്ച ചെയ്യുക. മൂന്നാം മുന്നണിയെ കുറിച്ച് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് പറഞ്ഞു.

Tags:    
News Summary - New front ahead of 2024, says Akhilesh Yadav after meet with Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.