ബംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ (െഎ.െഎ.എസ്സി) 2005ൽ നടന്ന വെടിവെപ്പ് കേസിൽ അറസ്റ്റിലായ പ്രതിയെ എൻ.െഎ.എ കോടതി വിട്ടയച്ചു. ത്രിപുര അഗർത്തല സ്വദേശി ഹബീബ് മുഹമ്മദ് (41) ആണ് നാലുവർഷത്തിന് ശേഷം കുറ്റക്കാരനല്ലെന്ന കോടതിവിധിയിൽ ജയിൽ മോചിതനായത്.
കുറ്റകൃത്യത്തിൽ പ്രതി ഉൾപ്പെട്ടതായി തെളിയിക്കാവുന്ന ഒന്നും അന്വേഷണ സംഘത്തിന് ഹാജരാക്കാനായിട്ടില്ലെന്നും എന്തിനാണ് കേസിലുൾപ്പെടുത്തിയതെന്നുപോലും പ്രതിക്കറിയില്ലെന്നും ബംഗളൂരുവിലെ വിചാരണ കോടതി ചൂണ്ടിക്കാട്ടി. 2008ൽ ലഖ്നോ പൊലീസിന് സബാഹുദ്ദീൻ എന്നയാൾ നൽകിയ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഹബീബിനെ അറസ്റ്റ്ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
''ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് തന്നെ അറസ്റ്റ് ചെയ്തത്. എന്നെ അവർ തീവ്രവാദിയാക്കി. കുടുംബത്തിന് അന്നം നൽകിയിരുന്നു ഞാൻ ഇല്ലാത്തതിനാൽ അവർ കഷ്ടത്തിലായിരുന്നു. ഒടുവിൽ കോടതി എനിക്ക് നീതി തന്നു. പക്ഷേ ഞാനും കുടുംബവും അനുഭവിച്ച സങ്കടങ്ങളും എന്‍റെ നഷ്ട സമയവും ആർക്കും തിരിച്ചുതരാൻ സാധിക്കില്ല. അതും ഞങ്ങളുടേതല്ലാത്ത കാരണത്താൽ'' - ഹബീബ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.