ചാമരാജനഗർ ക്ഷേത്രത്തിലെ പ്രസാദത്തിൽ ചേർത്തത് 15 കുപ്പി കീടനാശിനി

ബംഗളൂരു: ചാമരാജനഗറിലെ ഹനൂർ താലൂക്കിലെ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിൽ 15 കു പ്പി കീടനാശിനി ചേർത്തിരുന്നതായി െപാലീസ്. പ്രസാദം പാകം ചെയ്യുേമ്പാഴാണ് കീടനാശിനി കലർത്തിയത്.

പ്രസാദ ം കഴിച്ച് വിഷബാധയേറ്റ് 15 പേർ മരിച്ചിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം എം.എം. ഹിൽസിലെ സാലൂർ മഠത്തിലെ സന്യാസി ഇമ്മ ാഡി മഹാദേവസ്വാമി അടക്കം നാല് പേരെ അറസ്റ്റു ചെയ്തു. സുൽവഡിക്ക് സമീപമുള്ള നാഗർകോവിൽ ക്ഷേത്രത്തില െ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്ര മാനേജർ മാതേഷ്, ഭാര്യ അംബിക എന്നിവരാണ് അറസ്റ്റിലായവർ. ഇവർക്കെതിരെ കൊലപാതകം, കെ ാലപാതക ശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ക്ഷേത്ര ഭരണസമിതിയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് പ്രസാദത്തിൽ വിഷം കലക്കുന്നതിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ട്രസ്റ്റിെൻറ അധികാരം കൈക്കലാക്കുക മാത്രമായരുന്നില്ല പ്രതികളുടെ ലക്ഷ്യം മറിച്ച് നിലവിെല ട്രസ്റ്റ് അംഗങ്ങളെ അപകീർത്തിപ്പെടുത്തുകയും ഇവരുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ട്രസ്റ്റ് തലവനായ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിർദേശപ്രകാരം താനാണ് പ്രസാദത്തിൽ വിഷം കലക്കിയതെന്ന് ദൊഡ്ഡയ്യ പൊലീസിന് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്.

മഹാദേവസ്വാമിയുടെ അനുയായി മാതേഷും ഭാര്യ അംബികയും ചേർന്നാണ് കീടനാശിനി ദൊഡ്ഡയ്യക്ക് കൈമാറി. സംഭവദിവസം, ക്ഷേത്ര ചടങ്ങിനിടെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി അടുക്കളയിലെ അടുപ്പിലെ തിളച്ചു കൊണ്ടിരിക്കുന്ന അരിയിൽ വിഷം കലക്കുകയായിരുന്നു.

പാചകക്കാരെ മാറ്റി നിർത്തിയ ശേഷമാണ് കീടനാശിനി ഒഴിച്ചത്. പാചകക്കാർ തിരികെ വന്നേപ്പാൾ പായസത്തിെൻറ ഗന്ധത്തിന് വ്യത്യാസം തോന്നിയിരുന്നെങ്കിലും ഭക്ഷ്യയോഗ്യമായ കർപ്പൂരം ചേർത്തതാണ് കാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പ്രസാദം കഴിച്ച നൂറിലേെറ പേർ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

2017 ഏപ്രിൽ മുതൽ ക്ഷേത്രം പൂർണമായും സന്യാസിയുടെ കീഴിലായിരുന്നു. ക്ഷേത്ര വരുമാനത്തിൽ നിന്ന് വൻ തുക സന്യാസിക്ക് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് ക്ഷേത്ര വിപുലീകരണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. അതോടെ സന്യാസിയുടെ വരുമാനം കുറഞ്ഞു. ഇതോടെയാണ് ട്രസ്റ്റിനെതിരെ യുദ്ധം നയിക്കുന്ന ഒരു സംഘം ക്ഷേത്രത്തിൽ ഉടലെടുക്കാനിടയാക്കിയത്.

ഇൗ വർഷം ഒക്ടോബറിലാണ് ഗോപുര നിർമാണത്തിന് ട്രസ്റ്റ് തീരുമാനിച്ചത്. പദ്ധതി സന്യാസിയെയും അറിയിച്ചു. അദ്ദേഹം 1.5 കോടിയുടെ പ്രവർത്തന പദ്ധതിയുമായി രംഗത്തെത്തി. എന്നാൽ ഇത് പണം ദുർവ്യയം ചെയ്യുന്നതാണെന്ന് കണ്ട് ട്രസ്റ്റ് 75 ലക്ഷത്തിെൻറ മറ്റൊരു പ്ലാൻ തയാറാക്കി. ഡിസംബർ 14ന് തറക്കല്ലിടൽ ചടങ്ങും നിശ്ചയിച്ചു. ഇതാണ് സന്യാസിയെയും സുഹൃത്തുകളെയും പ്രകോപിപ്പിച്ചത്.

Tags:    
News Summary - Over Dozen Bottles Of Pesticide Were Poured In Prasad - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.