ന്യൂഡൽഹി: പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഭാര്യയേയും കുട്ടികളെയും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് അപേക്ഷിച്ച് പാകിസ്താൻ യുവാവ്. സീമ ഹൈദർ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്.
സീമയും ഭർത്താവ് ഗുലാം ഹൈദറും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് സീമ പബ്ജിയിൽ പരിചയപ്പെട്ട ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ എന്ന യുവാവുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും ഇന്ത്യയിലേക്കെത്തുന്നതും. സീമയ്ക്കൊപ്പം നാല് മക്കളും നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.
സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്ന ഗുലാം ഹൈദർ വിവരമറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും സുരക്ഷിതമായി പാകിസ്താനിലേക്ക് തിരികെയെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. മോദി സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും, തൻ്റെ കുടുംബത്തെ ഇന്ത്യയിലേക്ക് കടത്താൻ പബ്ജിയെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ തനിക്ക് ഏറെ സഹായകമായിരുന്നുവെന്നും നന്ദി പറയുന്നുവെന്നും ഗുലാം ഹൈദർ പറയുന്നു. നിലവിൽ ഗ്രേറ്റർ നോയിഡയിലാണ് സീമയും മക്കളുമുള്ളതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.