കൊൽക്കത്ത/ന്യൂഡൽഹി: വ്യാജരേഖകളുടെ പിൻബലത്തിൽ കൈക്കൂലി വാങ്ങി പാസ്പോർട്ടുകൾ അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പശ്ചിമബംഗാളിലെയും സിക്കിമിലെയും 50 ഇടങ്ങളിൽ തിരച്ചിൽ നടത്തിയ സി.ബി.ഐ 16 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ ഗാങ്ടോക്കിലെ പാസ്പോർട്ട് സേവ ലഘു കേന്ദ്രയിൽ ജോലിചെയ്യുന്ന സീനിയർ സൂപ്രണ്ടും ഉൾപ്പെടും. ഏജന്റിൽനിന്ന് 1.90 ലക്ഷം കൈക്കൂലി വാങ്ങവെയാണ് ഇയാൾ പിടിയിലായത്. ഏജന്റിനെയും അറസ്റ്റ് ചെയ്തു. കൊൽക്കത്ത ഡെപ്യൂട്ടി പാസ്പോർട്ട് ഓഫിസർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.