ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന അഞ്ചാമത്തെ പരാതിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ ക്ലീൻചിറ്റ്. ഉത്തർപ്രദേശിലെ വാരാണസിയിലെ പ്രചാരണ റാലിയിൽ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശവും മഹാരാഷ്ട്രയിലെ നാന്ദഡിൽ കോൺഗ്രസിനെ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക് എന്ന് വിശേഷിപ്പിച്ചതും പെരുമാറ്റച്ചട്ട ലംഘനമല്ലെന്നാണ് കമീഷൻ വിധിയെഴുതിയത്.
നേരത്തേ, ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് ഉപയോഗിക്കാൻവെച്ചതല്ലെന്ന രാജസ്ഥാനിലെ ബാർമറിൽ നടത്തിയ പ്രസ്താവനയും രാഹുൽ ഗാന്ധി ന്യൂനപക്ഷത്തിന് മുൻതൂക്കമുള്ള വയനാട്ടിൽനിന്നാണ് മത്സരിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ പ്രസംഗവും ബാലാകോട്ട് ആക്രമണവും പുൽവാമ ഭീകരാക്രമണവും എടുത്തുപറഞ്ഞ് ലാത്തൂരിൽ നടത്തിയ പരാമർശവും പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമീഷൻ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.