അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്യണമെന്ന ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും സഞ്ജയ് സിങ് എം.പിയുടെയും ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. മൊഴി രേഖപ്പെടുത്താൻ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാകാമെന്ന് ഇരുവരും നേരത്തേ സെഷൻസ് കോടതിക്ക് ഉറപ്പുനൽകിയിരുന്നതായി ജസ്റ്റിസ് സമീർ ദവെ ചൂണ്ടിക്കാട്ടി.
കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട നീതിപീഠം ഹരജിക്കാർ ഇത് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. മാനനഷ്ടക്കേസിൽ കെജ്രിവാളിനും സിങ്ങിനും നേരത്തേ മെട്രോപൊളിറ്റൻ കോടതി സമൻസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇരുവരും സെഷൻസ് കോടതിയിൽ ഹരജി നൽകി. സെഷൻസ് കോടതി ഇത് തള്ളിയതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.