മോദിയുടെ വർഗീയ പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമീഷെൻറ ക്ലീൻചിറ്റ്

ന്യൂഡൽഹി: കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കലാണെന്ന പ്രസംഗത ്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരെഞ്ഞടുപ്പ് കമീഷെൻറ ക്ലീൻചിറ്റ്. മഹാരാഷ്ട്രയിലെ വാർധയിൽ മ ോദി നടത്തിയ ഇൗ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിെൻറ ലംഘനമല്ലെന്ന് കമീഷൻ ചൊവ്വാഴ്ച വ്യക്തമാക്കി.

ഹിന്ദു ഭൂരിപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ ഭയമുള്ളതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഹിന ്ദുക്കൾ ന്യൂനപക്ഷമായ സ്ഥലത്ത് അഭയം തേടിപ്പോയത് എന്ന മോദിയുടെ പ്രസ്താവന പെരുമാറ്റച്ചട്ടലംഘനമാകില്ലെന ്ന് കമീഷൻ വിശദീകരിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടപ്രകാരമോ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമോ മോദിയുടെ പ്രസംഗത്തിന് പ്രശ്നമൊന്നുമില്ലെന്ന് കമീഷൻ വ്യക്തമാക്കി. സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കുന്ന മോദിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് സമർപ്പിച്ച പരാതി തള്ളിയാണ് തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം.

മോദിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച് വയനാട്ടിലെ രാഹുലിെൻറ സ്ഥാനാർഥിത്വെത്ത ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാൻ പറ്റാത്തിടത്താണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന് അമിത് ഷാ പ്രസംഗിച്ചു. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയിലും കമീഷൻ നടപടിയെടുത്തില്ല.

മോദിക്കും അമിത് ഷാക്കുമെതിരെ നൽകിയ പരാതികളിൽ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി വ്യാഴാഴ്ചയിലേക്ക് നീട്ടിവെച്ചിരുന്നു. ചൊവ്വാഴ്ച പരാതികളിൽ നടപടിയെടുക്കും എന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.

Tags:    
News Summary - PM Modi's 'Majority is Minority' Speech Not a Poll Code Violation- Election Commission- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.