നോബൽ സമ്മാനത്തിെൻറ പാരഡിയായ ഇഗ് നോബൽ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നൽകിയ 'കനപ്പെട്ട' സംഭാവനകൾ പരിഗണിച്ചാണ് വിഡ്ഡികളുടെ നോബൽ മോദിക്ക് നൽകുന്നത്. മോദിയോെടാപ്പം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിൻ തുടങ്ങിവരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.
കോവിഡ് തടയാൻ ആരോഗ്യ പ്രവർത്തകരെക്കാളും പലതും ചെയ്യാൻ കഴിവുള്ളവർ രാഷ്ട്രീയക്കാരാണ് എന്ന 'നിർണായക' കണ്ടുപിടിത്തമാണ് മോദിയെ നോബൽ ജേതാവാക്കിയത്. ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെ ഇഗ് നോബൽ പുരസ്‌കാരം തേടിവരുന്നത്. ഇതിനുമുമ്പ് ബി.ജെ.പി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിക്കാണ് സമ്മാനം ലഭിച്ചത്. 1998ൽ ആണവ പരീക്ഷണം നടത്തി 'ആക്രമണാത്മമകമായ പ്രതിരോധം'എന്ന പുതിയ സിദ്ധാന്തം ആവിഷ്കരിച്ചതിനാണ് വാജ്പേയി പുരസ്കൃതനായത്.
എന്താണീ ഇഗ്നോബൽ
ചെറിയ ശാസ്ത്ര നേട്ടങ്ങൾ പോലും ആഘോഷിക്കണമെന്നതാണ് ഇഗ് നോബൽ സമ്മാനങ്ങളുടെ കാതൽ. ആക്ഷേപഹാസ്യ ബഹുമതികളായാണ് ഇവ കണക്കാക്കുന്നത്. ഹ്യൂമർ-സയൻസ് മാഗസിൻ പുറത്തിറക്കുന്ന ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടനയാണ് 1991 മുതല്‍ പുരസ്‌കാരം നല്‍കുന്നത്. ആരോഗ്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം, ഭൗതികശാസ്ത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ജേതാക്കളെ കണ്ടെത്തുന്നത്. ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിലെ സാൻഡേഴ്‌സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിലാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഒരു കോഫി മഗ്ഗിൽ പിടിപ്പിച്ച ടൂത്ത് ബ്രഷാണ് പുരസ്കാര ശിൽപ്പം.
മോദിയുടെ 'നേട്ടത്തിന്'പിന്നിൽ
മെഡിക്കൽ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾക്കാണ് പ്രധാനമന്ത്രി മോദിക്ക് ഇഗ് നോബൽ 2020 പുരസ്‌കാരം ലഭിച്ചത്. ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും കഴിയുന്നതിനേക്കാൾ ആളുകളുടെ ജീവിതത്തിലും മരണത്തിലും രാഷ്ട്രീയക്കാർക്ക് അടിയന്തിര സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ലോകത്തെ പഠിപ്പിച്ചതാണ് അദ്ദേഹത്തിെൻറ നേട്ടം.
നിരവധി വാർത്താ റിപ്പോർട്ടുകളാണ് അദ്ദേഹത്തിെൻറ തെരഞ്ഞെടുപ്പിന് അവലംബിച്ചതെന്നും പുരസ്കാര കമ്മിറ്റി ഒൗദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. തൊഴിലില്ലായ്മ വർധിക്കുേമ്പാഴും തൊഴിൽ നഷ്ടം കൂടുേമ്പാഴും ഫെയ്‌സ് മാസ്ക് ധരിക്കുന്നത് പോലുള്ള അവശ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ജനങ്ങളെ ബോധവത്കരിക്കാൻ മോദി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയതായി ഇഗ്നോബൽ കമ്മിറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.