ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ ക്രമക്കേട് ഉൾപ്പെടെ സാമ്പത്തിക തട്ടിപ്പുകൾ കോടതി നിരീക്ഷണത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ഹരജിയിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെയുള്ള ആരോപണത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം പരാമർശം അനാവശ്യമാണെന്നും കോടതി വ്യക്തമാക്കി.
മുതിർന്ന നേതാക്കൾക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന ഹരജി തള്ളണമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യ ഹരജി നൽകിയത്. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഇടപെടലില്ലാതെ ബാങ്കുകൾ കോടികളുടെ വായ്പ അനുവദിക്കില്ലെന്നായിരുന്നു ഹരജിക്കാരെൻറ ആരോപണം.
രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഒഴിവാക്കി വീണ്ടും ഹരജി നൽകാമെന്ന ഇദ്ദേഹത്തിെൻറ ആവശ്യം സുപ്രീംകോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.