രാഷ്ട്രീയ റെയ്ഡിന് വിശദീകരണം തേടി കമീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്ത് വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളെ ചുറ്റിപ്പറ്റി ന ടക്കുന്ന റെയ്ഡിനെക്കുറിച്ച് കേന്ദ്ര ഏജൻസികളിൽനിന്ന് വിശദീകരണം തേടി തെരഞ്ഞെട ുപ്പ് കമീഷൻ. മധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിെൻറ അടു ത്തയാളുകളിൽനിന്ന് കണക്കിൽപെടാത്ത 281 കോടി രൂപ കണ്ടെത്തിയെന്ന് രണ്ടുദിവസം തുടർ ച്ചയായി നടന്ന റെയ്ഡിനു ശേഷം ആദായനികുതി വകുപ്പ് വിശദീകരിച്ചിരുന്നു. ഇതിനുപിന് നാലെ കോൺഗ്രസിെൻറ അക്കൗണ്ടൻറ് എസ്.എം. മൊയിെൻറ ഡൽഹിയിലെ വസതിയിലും ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്യൽ നടത്തി.

കർണാടകത്തിൽ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾക്കെതിരെയും യു.പിയിൽ ബി.എസ്.പി നേതാവ് മായാവതിക്കെതിരെയും ആദായനികുതി വകുപ്പിെൻറ റെയ്ഡ് നടന്നിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് നടക്കുന്ന റെയ്ഡിനു പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണുള്ളതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

റെയ്ഡിനും വേട്ടയാടലിനും മുന്നിൽ കമീഷൻ നിസ്സംഗത പാലിക്കുന്നുവെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു കമീഷൻ ഇടപെട്ടത്.
തെരഞ്ഞെടുപ്പ് കാലത്തെ അന്വേഷണ നടപടികൾ തികച്ചും നിഷ്പക്ഷവും വിവേചനരഹിതവും ആയിരിക്കണമെന്ന് കഴിഞ്ഞദിവസം കമീഷൻ ധനമന്ത്രാലയത്തോട് നിർദേശിച്ചു. പിന്നാലെയാണ് വിശദീകരണം തേടിയത്.

നടപടി തുടരുമെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ കണക്കിൽ പെടാത്ത പണം ചെലവാക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ നടപടി തുടരുമെന്ന് തെരഞ്ഞെടുപ്പു കമീഷന് ധനമന്ത്രാലയത്തിെൻറ മറുപടി. നിഷ്പക്ഷവും വിവേചന രഹിതവുമായി പെരുമാറണമെന്നാണ് കമീഷൻ ഉപദേശിച്ചത്. റവന്യൂ സെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ നൽകിയ മറുപടി ഇങ്ങനെ: നിഷ്പക്ഷം, വിവേചന രഹിതം തുടങ്ങിയ വാക്കുകളുടെ അർഥം ബോധ്യമുണ്ട്.

രാഷ്ട്രീയ വിധയേത്വമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ആർക്കെതിരെയും വിവരം കിട്ടിയാൽ, മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇതാണ് വകുപ്പ് സ്വീകരിച്ചു വരുന്ന രീതി. അതു തുടരുകയും ചെയ്യും-സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Political Raid - Election Commission - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.