പൊൻ രാധാകൃഷ്ണൻ, പ്രിയങ്ക ഗാന്ധി

കന്യാകുമാരി ഉപതെര.: പൊൻ രാധാകൃഷ്ണൻ ബി.ജെ.പി സ്ഥാനാർഥി, പ്രിയങ്ക വരണമെന്ന് കാർത്തി

ന്യൂഡൽഹി: കന്യാകുമാരി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബി.ജെ.പി സ്ഥാനാർഥിയാകും. ശനിയാഴ്ചയാണ് ബി.ജെ.പി രാധാകൃഷ്ണന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

അതേസമയം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കന്യാകുമാരിയിൽ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ശിവഗംഗ എം.പിയായ കാർത്തി ചിദംബരം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് അപേക്ഷ നൽകി.

എം.പിയായ എച്ച്. വസന്തകുമാർ കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

1996ലും 2014ലും രാധാകൃഷ്ണനായിരുന്നു മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്. എന്നാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വസന്തകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

1999ലും 2014ലുമൊഴിച്ച് ബാക്കി തെരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിനെയാണ് തുണച്ചത്. ഏപ്രിൽ ആറിന് ആരംഭിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂടിയായ ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെ 20 സീറ്റുകളാണ് നൽകിയത്.

Tags:    
News Summary - Pon Radhakrishnan is BJP's candidate in Kanyakumari Lok Sabha bypolls Karti calls for priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.