ന്യൂഡൽഹി: റമദാൻ മാസത്തോട് അനുബന്ധിച്ച് കശ്മീർ താഴ്വരയിൽ ഏർപ്പെടുത്തിയ താൽക്കാലിക വെടിനിർത്തൽ കേന്ദ്രസർക്കാർ ദീർഘിപ്പിക്കുന്നു. ഇതുവരെ കശ്മീരിൽ നിന്ന് മികച്ച പ്രതികരണമാണ് വെടിനിർത്തലിന് ലഭിച്ചിട്ടുള്ളത്. ഇതാണ് വെടിർത്തൽ ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിക്കുന്നത്.
കശ്മീരിൽ വെടിനിർത്തൽ നില നിൽക്കുേമ്പാഴും അന്താരാഷ്്ട്ര അതിർത്തിയിൽ നിരന്തരമായി പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിൽ പ്രകോപിതരായാണ് പാകിസ്താൻ അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് കേന്ദ്രത്തിെൻറ വിലയിരുത്തൽ.
അതേ സമയം, അതിർത്തിയിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 5 സിവിലയൻമാർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങളിൽ കാര്യമായ കുറവുണ്ടായെന്ന് കശ്മീർ ഡി.ജി.പി എസ്.പി വാഹിദ് പ്രതികരിച്ചു. മെയ് 17 മുതൽ 20 വരെയുള്ള തീയതികൾ ആറ് സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.