ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ അഞ്ചംഗ ബെഞ്ചിെൻറ വിധിക്കെതിരെ അടുത്തയാഴ്ച പുനഃപര ിശോധന ഹരജി സമർപ്പിക്കാൻ അഖിേലന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്, അഭിഭാഷകരുമാ യി നടത്തിയ കൂടിയാലോചനയിൽ ധാരണയിലെത്തി. കേസിൽ നേരത്തേ കക്ഷികളായിരുന്നവരുടെ പേ രിൽ പുനഃപരിശോധന ഹരജി സമർപ്പിക്കാനാണ് ധാരണയായത്.
ഡിസംബർ അഞ്ചിനോ ആറിനേ ാ ഹരജി സമർപ്പിക്കുമെന്ന് യോഗത്തിൽ സംബന്ധിച്ച ബോർഡ് അംഗം എസ്.ക്യൂ.ആർ ഇല്യാസ് ‘മാധ്യമ’ത്തോടു പറഞ്ഞു. സുപ്രീംകോടതിയിൽ സുന്നീ വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഡ്വ. സഫരിയാബ് ജീലാനി, ബോർഡ് അംഗങ്ങളായ യൂസുഫ് മുച്ചാല, കമാൽ ഫാറൂഖി തുടങ്ങിയവരും മറ്റു അഭിഭാഷകരും കൂടിയാലോചനയിൽ പെങ്കടുത്തു.
നവംബർ 17ന് ലഖ്നോവിൽ ചേർന്ന മുസ്ലിം വ്യക്തിനിയമ ബോർഡ് യോഗമാണ് പുനഃപരിേശാധന ഹരജിയുമായി മുന്നോട്ടുേപാകാൻ തീരുമാനിച്ചത്. ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമക്ഷേത്രത്തിനു വിധിച്ചതിനു പകരമുള്ള സുപ്രീംകോടതിയുടെ അഞ്ച് ഏക്കർ ഭൂമി വാഗ്ദാനം അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് തള്ളുകയും ചെയ്തു.
മുസ്ലിം പക്ഷത്തെ എട്ടു കക്ഷികളെ സാമ്പത്തികമായും നിയമപരമായും കേസ് നടത്താൻ സഹായിച്ചുവന്നിരുന്ന അഖിേലന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് മൂന്നു കക്ഷികൾ വഴിയാണ് പുനഃപരിേശാധന ഹരജി സമർപ്പിക്കുകയെന്ന് നേതാക്കൾ അറിയിച്ചിരുന്നു. അതേസമയം, ഉത്തർപ്രദേശ് സുന്നീ വഖഫ് ബോർഡ് പുനഃപരിശോധന ഹരജി സമർപ്പിക്കുന്നില്ലെന്നാണ് തീരുമാനിച്ചത്. അഞ്ചേക്കർ ഭൂമിയുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ വഖഫ് ബോർഡ് തീർപ്പിലെത്തിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.