കോയമ്പത്തൂർ: യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പി വിജയത്തിെൻറ പശ്ചാത്തലത്തിൽ ഭാവി പദ്ധതികൾക്ക് രൂപംനൽകാൻ ആർ.എസ്.എസിെൻറ നേതൃതല യോഗം മാർച്ച് 19ന് ആരംഭിക്കും. മൂന്നു ദിവസം നീളുന്ന അഖില ഭാരതീയ പ്രതിനിധി സഭ കോയമ്പത്തൂരിലെ അമൃത സർവകലാശാലയിലാണ് നടക്കുക. പരിപാടികൾക്കു മുന്നോടിയായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച തന്നെ കോയമ്പത്തൂരിലെത്തിയിട്ടുണ്ട്.
ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യ േജാഷി, ജോ. ജനറൽ സെക്രട്ടറിമാരായ ദത്താത്രേയ ഹൊസബാലെ, കൃഷ്ണ ഗോപാൽ, സുരേഷ് സോണി, ഭൈഖാനി എന്നിവർ തിങ്കളാഴ്ച എത്തിച്ചേർന്നു. 92 വർഷത്തെ ആർ.എസ്.എസിെൻറ ചരിത്രത്തിൽ ആദ്യമായാണ് പ്രതിനിധി സഭ തമിഴ്നാട്ടിൽ ചേരുന്നത്. ആയിരത്തഞ്ഞൂറോളം പ്രതിനിധികൾ പെങ്കടുക്കുന്ന യോഗത്തിൽ എ.ബി.വി.പി, സേവാഭാരതി, സംസ്കൃത ഭാരതി, വിദ്യാഭാരതി, ബി.എം.എസ് എന്നീ ഉപവിഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.