ഹൈദരാബാദിലെ ആറുവയസുകാരിയുടെ കൊല; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഹൈദരാബാദ്: ഹൈദരാബാദിലെ സെയ്ദാബാദിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. വാറങ്കൽ ജില്ലയിലെ ഖാൻപൂരിലെ റെയിൽവേ ട്രാക്കിൽ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു മൃതദേഹം.

റെയിൽവേ അധികൃതർ ട്രാക്കുകൾ പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കൈയിലെ ടാറ്റൂവിന്‍റെയും മറ്റു ശരീര ഭാഗങ്ങളുടെയും അടിസ്ഥാനത്തിലാണ് ബലാത്സംഗക്കൊലകേസിലെ പ്രതിയായ പാലക്കൊണ്ട രാജുവാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

ഖാൻപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയായിരുന്നു മൃതദേഹം. ശരീരത്തിെല ടാറ്റൂകളും ഹെയർസ്റ്റൈലും മറ്റു ശാരീരിക പ്രത്യേകതകളും പരിശോധിക്കുേമ്പാൾ രാജുവിനോട് സമാനമാണ് -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ രമേശ് നായിക്ക് പറഞ്ഞു.

ഐ.ടി മന്ത്രി കെ.ടി. രാമ റാവു മൃതദേഹം രാജുവിേന്‍റതാണെന്ന് സ്ഥിരീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 'ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഖാൻപൂരിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി തെലങ്കാന ഡി.ജി.പി അറിയിച്ചു' -രാമറാവു ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ ഒന്നിനായിരുന്നു നാടിനെ നടുക്കിയ ആറു വയസുകാരിയുടെ കൊലപാതകം. 27കാരനായ പ്രതി അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ രാജുവിന്‍റെ വീട്ടിൽനിന്ന് കെണ്ടത്തുകയായിരുന്നു. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. 

Tags:    
News Summary - Saidabad rape suspect Rajus body found on railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.