ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി കേസിലെ ഹരജിക്കാരനായിരുന്ന മുഹമ്മദ് ഹാഷിമിെൻറ മകൻ ഇഖ്ബാൽ അൻസാരിക്കെതിരെ നടന്ന ആക്രമണം അന്വേഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചൊവ്വാഴ്ച അയോധ്യയിലെ വീട്ടിലെത്തിയ പുരുഷനും സ്ത്രീയുമാണ് അൻസാരിയെ ആക്രമിച്ചത്. രാജ്യാന്തര ഷൂട്ടിങ് താരമായ വർത്തിക സിങ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ബാബരി ഭൂമിയിൽ അവകാശവാദം ഉപേക്ഷിച്ചിെല്ലങ്കിൽ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ഹാഷിമിെൻറ മരണശേഷം ഇഖ്ബാൽ അൻസാരിയാണ് കേസ് നടത്തുന്നത്.
സുപ്രീംകോടതിയിൽ കേസിെൻറ വിചാരണ 19ാം ദിവസം തുടങ്ങുന്നതിനു മുമ്പായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ഇക്കാര്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിെല അഞ്ചംഗ ബെഞ്ചിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ‘ഇഖ്ബാൽ അൻസാരിയെ ഒരു ഷൂട്ടർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വേണോ വേണ്ടയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ, ബെഞ്ചിെൻറ ലളിതമായ നിരീക്ഷണം പോലും മതിയാകും’.-േകസിൽ സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരാകുന്ന ധവാൻ ചൂണ്ടിക്കാട്ടി.
ഇതിനു മറുപടിയായാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. പൊലീസ് സംരക്ഷണം നൽകുന്നുണ്ടെങ്കിലും അൻസാരി ആക്രമിക്കപ്പെട്ടേക്കാമെന്ന ആശങ്കയും ധവാൻ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.