രോഗികളെ പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡീഷയിലെ എസ്‌.സി.ബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളായ രണ്ട് യുവതികളെ പീഡിപ്പിച്ച ഗവൺമെന്‍റ് ഡോക്‌ടർ അറസ്‌റ്റിൽ. ഞായറാഴ്‌ച യുവതികൾ എക്കോ കാർഡിയോഗ്രാം ടെസ്‌റ്റിന് എത്തിയപ്പോഴായിരുന്നു സംഭവം.

ഡോക്‌ടർ ലൈംഗികമായി പീഡിപ്പിച്ചെന്ന് മംഗലാബാഗ് പൊലീസ്‌ സ്‌റ്റേഷനിൽ യുവതികൾ പരാതി നൽകിയതിനെത്തുടർന്ന് ഡോക്‌ടറെ അറസ്‌റ്റ് ചെയ്യുകയായിരുന്നുവെന്ന് കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അനിൽ മിസ്‌റ പറഞ്ഞു.

റസിഡന്‍റ് ഡോക്‌ടർക്കതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം പാനൽ സർക്കാറിന് റിപ്പോർട്ട് നൽകി ഉചിതമായ നടപടി ശുപാർശ ചെയ്യും.

കുറ്റാരോപിതനായ ഡോക്‌ടർ വെള്ളിയാഴ്‌ച വരാനിരുന്ന യുവതികളോട് ഞായറാഴ്‌ച വരാൻ നിർദേശിച്ചിരുന്നെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതികളുടെ ബന്ധുക്കൾ കുറ്റാരോപിതനായ ഡോക്‌ടറെ മർദിച്ചതായും വാർത്ത പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അനിൽ മിസ്‌റ പറഞ്ഞു.

Tags:    
News Summary - sexual harassment; The doctor was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.