പട്ന: സർക്കാർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരായ സമൂഹ മാധ്യമ പോസ്റ്റുകളെ സൈബർ കുറ്റകൃത്യമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ബിഹാർ പൊലീസിെൻറ മുന്നറിയിപ്പ്.
പൊലീസിലെ സൈബർ കുറ്റകൃത്യവുമായി ബന്ധമുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ നയിക്കുന്ന എ.ഡി.ജി നയ്യാർ ഹസ്നൈൻ ഖാൻ ആണ് ഉത്തരവിറക്കിയത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൻ നിയമപരമായ നടപടി എടുക്കണമെന്ന് ആവശ്യെപ്പട്ട് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സെക്രട്ടറിമാർക്കും കത്തയച്ചു.
ഐ.ടി ആക്ട് അനുസരിച്ച് സൈബർ കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. സർക്കാറിെൻറ നീക്കത്തിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. നാസി ഏകാധിപതിയായ ഹിറ്റ്ലറെപോലെ പെരുമാറുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ എന്ന് പ്രതിപക്ഷം വിമർശിച്ചു. ഉത്തരവ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രോഷം പ്രകടിപ്പിച്ചത്. ഹിറ്റ്ലറുടെ കാലടികൾ പിന്തുടരുകയാണെന്നും അൽപമെങ്കിലും ലജ്ജ കാണിക്കൂ എന്നും ട്വീറ്റുകളിലൂടെ അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.