ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തത് ഇന്ത്യയിലെ ഹിന്ദു താലിബാൻ ആണെന്ന് ബോധിപ്പിച്ച സുന്നി വഖഫ് ബോർഡ് ഏഴ് പതിറ്റാണ്ടിനുശേഷമെങ്കിലും ബാബരി പള്ളി നമസ്കാരത്തിന് വിട്ട് പ്രായശ്ചിത്തം ചെയ്യണമെന്ന് സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ ബുദ്ധപ്രതിമ തകർത്ത താലിബാെൻറ പ്രവൃത്തിക്ക് സമാനമാണ് ബാബരി ധ്വംസനമെന്നും സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ ബോധിപ്പിച്ചു.
ബാബരി പള്ളിയിൽ ശിയാ ബോർഡിെൻറ അവകാശവാദം കോടതി നേരേത്ത തള്ളിയതാണെന്നും അതിനാൽ, അവരുടെ വാദങ്ങൾ കോടതി പരിഗണിക്കരുതെന്നും സുന്നി വഖഫ് ബോർഡ് അതിനു മറുപടി പറയുന്നില്ലെന്നും ആമുഖമായി പറഞ്ഞാണ് രാജീവ് ധവാൻ വെള്ളിയാഴ്ച വാദം തുടങ്ങിയത്.ഇന്ത്യയിൻ മുസ്ലിംകളുടെ തീർഥാടന കേന്ദ്രം ഒന്നുമില്ല, പുറത്തേയുള്ളൂവെന്നും അതിനാൽ പള്ളി നിന്ന ഭൂമി ക്ഷേത്രത്തിന് വിട്ടുനൽകണമെന്നാണ് ഹിന്ദുവിഭാഗത്തിെൻറ അഭിഭാഷകൻ പരാശരൻ വാദിച്ചതെന്ന് ധവാൻ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രാർഥിക്കാതെ മറ്റു വല്ലയിടത്തും പോയി പ്രാർഥിച്ചോളൂ എന്ന് രാജ്യത്തെ മുസ്ലിംകളോടും ക്രിസ്ത്യാനികളോടും പറയാൻ കോടതിക്ക് അർഹതയില്ല. ഭരണഘടനയുടെ ഈ വ്യാഖ്യാനം അംഗീകരിക്കാനാവില്ല. ആ പള്ളിയിൽതന്നെ നമസ്കരിക്കാൻ മാത്രം പ്രാധാന്യമിെല്ലന്ന് പറയുന്നത് എന്തിനാണ്? 1526 മുതൽ അവിടെ പള്ളിയേ ഉള്ളൂ. എന്നിട്ട് 1949ൽ പോയി വിഗ്രഹമിട്ടിട്ട് അവിടെ ഹിന്ദുക്കളുടെ ആരാധനാ സ്വാതന്ത്ര്യം പറയുന്നതിലെ നീതി എന്താണ്? അന്ന് മുടക്കിയ മുസ്ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം ഭൂമി എത്രയും പെെട്ടന്ന് പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും ധവാൻ വാദിച്ചു. ഉത്തർപ്രദേശ് സർക്കാർ കേന്ദ്ര സർക്കാറിെൻറ അഭിഭാഷകനായ അഡീഷനൽ സോളിസിറ്റർ ജനറലിനെവെച്ച് പക്ഷപാതപരമായ നിലപാട് എടുപ്പിച്ചതിനെയും ധവാൻ ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.